Monday, March 21, 2011

ബദല്‍ മാധ്യമങ്ങളിലെ
സമര സാധ്യതകള്‍

raveendran ravaneshwaram wrot inkalakaumudi weekly

ബദല്‍മാധ്യമങ്ങളില്‍ നിര്‍മ്മിക്കപ്പെട്ട സൌഹൃദകൂട്ടായ്മകള്‍ സാമൂഹിക വിപ്ലവങ്ങളുടെ ചാലകശക്തിയാകുന്നതെങ്ങനെയെന്ന് 2011ജനുവരിയില്‍ അറബ് രാഷ്ട്രങ്ങളില്‍ നടന്ന സ്വതന്ത്യ്രസമരങ്ങള്‍ കാണിച്ചുതരുന്നു. വിനോദ മാധ്യമങ്ങളായി ഭരണകുടങ്ങള്‍വരെ കരുതിയ സാമൂഹിക മാധ്യമങ്ങള്‍ എങ്ങനെ സമരായുധങ്ങളായി മാറിയെന്നതിന്റെ ചരിത്രപാഠങ്ങളാണ് ഫേസ്ബുക്ക് ടുണിഷ്യയില്‍ രചിച്ചത്. ഈ രചനയാണ്, മറ്റ് അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് പാഠവും പാഠപുസ്തകവുമായി മാറിയത്. മുഖ്യധാര കുത്തക മാധ്യമങ്ങള്‍ ഈ ഇന്റര്‍നെറ്റ് സൌഹൃദമാധ്യമങ്ങളെ ഏറെ പുകഴ്ത്തിയിട്ടുണ്ട്. അത് അവരുടെ ഉത്തരവാദിത്തമാണ് എന്ന് പറഞ്ഞ് സ്വയം പരിഹാസ്യതയില്‍ നിന്നും രക്ഷപ്പെടുകയാണ് കുത്തക മാധ്യമങ്ങള്‍. ഈ പരമ്പരാഗത കുത്തക മാധ്യമങ്ങള്‍ എത്രത്തോളം മനുഷ്യാവകാശങ്ങളെ അടിച്ചമര്‍ത്താന്‍ ഭരണകൂടത്തിനൊപ്പം അണിചേരുന്നുവെന്നുകൂടി ഈ പോരാട്ടങ്ങളുടെ വഴിയും വിജയം ബോധ്യപ്പെടുത്തുന്നു. അതോടൊപ്പം കുത്തകമാധ്യമങ്ങള്‍ എത്രത്തോളം ദുര്‍ബലമാണെന്നും.
മതത്തിന്റെ പേരില്‍കാറ്റുംവെളിച്ചവും കടക്കാത്ത ജംബുകദ്വീപുകള്‍നിര്‍മിച്ച് എക്കാലവും മനുഷ്യരെ ആട്ടിടയന്‍മാരും അടിമകളുമാക്കി അധികാരം നിലനിര്‍ത്താമെന്ന ഫെറോവമാരുടെ കസേരകള്‍ക്ക് ഇളക്കം തട്ടുകയും ഉറക്കം നഷ്ടപ്പെടുകയും ചെയ്തപ്പോള്‍ ഈ കുത്തകമാധ്യമങ്ങള്‍ക്കുമുണ്ടായി ചെറുതല്ലാത്ത അസ്ക്യത. അഭിപ്രായ പ്രകടനം, സ്വാതന്ത്യ്രം, ജനാധിപത്യം, തൊഴില്‍, ഭക്ഷണം, അന്തസ് ഇത്യാദി മനുഷ്യാവകാശങ്ങളുടെയെല്ലാം നേരെ വാതിലുകളടച്ച് അരമനയില്‍ സുഖാലസ്യത്തിലാണ്ട രാജഭരണത്തിന്റെ മ്യൂസിയങ്ങളായിരുന്നു അറബ് രാഷ്ട്രങ്ങള്‍, പ്രത്യേകിച്ച് മുസ്ലീം രാജ്യങ്ങള്‍. അന്ത്യപ്രവാചകന്റെ ഭൂമിയിലെ അടുത്ത ബന്ധുക്കളും അവശേഷിക്കുന്ന നേരവകാശികളും തങ്ങളാണെന്ന് പ്രജകളെ പഠിപ്പിച്ച് തീറ്റിയും കുടിയും ഉറക്കവും പ്രജനനവുമായി കഴിഞ്ഞുകൂടുകയായിരുന്നു അവര്‍. 'വിശുദ്ധഖുര്‍ ആന്‍' നെ തലതിരിച്ച് വായിച്ച് മതനിന്ദയുടെ പേരില്‍ ശിക്ഷകള്‍ നടപ്പാക്കുമ്പോള്‍ 'ദൈവം 'ഫേസ്ബുക്കിന്റെയും ട്വിറ്ററിന്റെയും രൂപത്തില്‍ കടന്നുവരുമെന്ന് ഇവര്‍ കരുതിയിരുന്നില്ല. ജനങ്ങളൂടെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്ക് നേരെ കണ്ണടച്ച് അമേരിക്കന്‍ ഭരകൂടത്തിന്റെ ആജഞാനുസാരികളായി ഉറങ്ങിക്കിടന്നവര്‍ക്ക് പരമ്പരാഗത മാധ്യമങ്ങളും തുണയായി. അധികാരത്തിന് നേരെ വെല്ലുവിളി ഉയരാതിരിക്കാന്‍ മാധ്യമങ്ങളുടെ എല്ലാവാതിലുകളും കൊട്ടിയടച്ചു.
ടുണിഷ്യ, ഈജിപ്ത്, ജോര്‍ദാന്‍, മൊറോക്കോ, മൌറിട്ടാനിയ, സിറിയ, ഇറാന്‍, ലിബിയ, ബഹ്റൈന്‍ എന്നിങ്ങനെ നീളുന്നു ഈ കുംഭകര്‍ണന്‍മാരുടെ രാജ്യങ്ങള്‍. ഒരു പത്രം, ഒരു റേഡിയോ, ഒരു ടി.വി. ഇറക്കുമതി ചെയ്യപ്പെടുന്ന പത്രങ്ങളാണെങ്കില്‍ പേജുകള്‍ കീറിയും കരിമഷിയടിച്ചും വികൃതമായിട്ടുണ്ടാകും എന്നതാണ് മാധ്യമനീതി. ലോക ചരിത്രത്തില്‍ ജനാധിപത്യ വിപ്ലവങ്ങള്‍, തുടര്‍ന്ന് കമ്മ്യൂണിസ്റ്റ് വിപ്ലവങ്ങള്‍ എന്നിവയില്‍ കോളനി, സാമ്രാജ്യത്ത, ഫാഷിസ്റ്റ് വാഴ്ച്ചകള്‍ കടപുഴകി വീണപ്പോഴും മതത്തിന്റെയും പ്രവാചകന്റെയും ഖുര്‍ ആന്റെയും നിഴല്‍പറ്റി ഇവര്‍ വിശ്വാസികളെ വഞ്ചിക്കുകയായിരുന്നു. സ്വാതന്ത്യ്രം എന്നത് ഇസ്ലാമിനെ നശിപ്പിക്കാനുള്ള വ്യാജ ഗന്ധമാണെന്ന് പറഞ്ഞുപരത്തി ചരിത്രപരമായ മുന്നേറ്റങ്ങള്‍ക്കിടയില്‍ മനുഷ്യാവകാശ ധ്വംസനങ്ങളുടെ ഇടനാഴിതീര്‍ത്ത് മതത്തിന്റെ മറവിലെ ഗ്രീന്‍ചാനലിലൂടെ ജീവിച്ചുപോന്ന രാജാക്കന്‍മാര്‍ക്ക് ചരിത്രം നല്‍കിയ ശിക്ഷയാണ് 2010ലെ പ്രക്ഷോഭങ്ങള്‍. ഇവര്‍ അധികാരത്തിലേറിയപ്പോള്‍ പരന്നൊഴുകിയ നിണഗന്ധത്തിന് മുല്ലമണംകൊണ്ട് മറുപടി.
സമാനതയില്ലാത്ത ഒരു പ്രത്യേകത ഈ വിപ്ലവങ്ങള്‍ക്കുണ്ടായിരുന്നു. ജനങ്ങള്‍ സ്വന്തം നിലക്ക് തെരുവിലിറങ്ങാന്‍ തയ്യാറാകാതിരുന്ന, നയിക്കാന്‍ ഒരു നേതാവില്ലാതിരുന്ന, അധികാരത്തിലേക്ക് ഒരു ബിംബമില്ലാതെ, ഒരു ബദല്‍ മാര്‍ഗമില്ലാതെ തെരുവിലേക്ക് ജനങ്ങളെ ഒഴുക്കിയത് നവമാധ്യമങ്ങളായിരുന്നു എന്നതാണത്. മണല്‍കാട്ടിലെ ഈ കൊടുങ്കാറ്റിനെ ജാസ്മിന്‍ വിപ്ലവം എന്നാണ് മാധ്യമങ്ങള്‍ വിളിച്ചിരുന്നത്. എന്നാല്‍ ഓര്‍ക്കൂട്ട് വിപ്ലവം, ഫേസ് ബുക്ക് വിപ്ലവം, ട്വിറ്റര്‍ വിപ്ലവം, ഇന്റര്‍നെറ്റ് വിപ്ലവം, ഗൂഗിള്‍ വിപ്ലവം, വികിപീഡിയ വിപ്ലവം എന്നീ പേരുകളാണ് പുതിയ തലമുറ അതിന് നല്‍കിയത്. അടിച്ചമര്‍ത്തപെട്ടവന്റെ ചുറ്റും ഏത് കുട്ടായ്മക്കാണോ സ്വാധീനം അതിനനുസരിച്ച് പേര് വീണു. അതായത് മൊത്തത്തില്‍ ഇവയെല്ലാം സാമൂഹിക മാറ്റങ്ങള്‍ക്ക് വേണ്ടിയള്ള പോരാട്ടത്തില്‍ വാളിനേക്കളും തോക്കിനേക്കാളും വലിയ സമരായുധങ്ങളായി വര്‍ത്തിച്ചു.
ചിന്തിക്കാന്‍ കഴിയുന്ന ഓരോമനുഷ്യനും ഓരോ മാധ്യമങ്ങളുടെ എഡിറ്ററായി പരിണമിക്കുകയും അങ്ങനെ ബദല്‍മാധ്യമങ്ങള്‍ മനുഷ്യരൂപത്തില്‍ പ്രക്ഷോഭകരായി തെരുവുകളിലിറങ്ങുകയും ആത്യന്തികമായി ജനകീയവിപ്ലവത്തിന് വാതിലുകള്‍ തുറന്നുകൊടുക്കാന്‍ ബദല്‍മാധ്യമങ്ങള്‍ക്ക് കഴിയുകയും ചെയ്തു. പുരാഗമന ശക്തികള്‍ക്ക് അനന്തസാധ്യതകളാണ് രാജഭരണകൂടങ്ങള്‍ക്ക് നേരെയുണ്ടായ ജനകീയ വിപ്ലവങ്ങളുടെ പാഠം നല്‍കുന്നത്. സാമ്രാജ്യത്ത മൂലധന ശക്തികള്‍ക്കാണ് ഇവയുടെ ആധിപത്യമെങ്കിലും അവര്‍ക്കെതിരെയുള്ള സമരായുധമായി ഇതിനെ മാറ്റിയെടുക്കാമെന്നതും ചരിത്രം കാണിച്ചുതന്ന വഴിയാണ്. ഈ വിപ്ലവങ്ങളുടെ അനന്തരപാഠം എന്തുതന്നെയായാലും.
ജനാധിപത്യ അവബോധം കടന്നുവരാതിരിക്കാനുള്ള എല്ലാ പഴുതുകളും അറബ് രാജ്യങ്ങളിലെ ഫെറോവമാര്‍ അടച്ചിരുന്നു. എന്നാല്‍ നവമാധ്യമങ്ങളുടെ വഴികള്‍ എത്രത്തോളം തടയാമെന്നതിനെ കുറിച്ച് ഈ നിരക്ഷര രാജാക്കന്‍മാര്‍ക്ക് അറിവില്ലായിരുന്നു. ട്വിറ്ററും, ഓര്‍ക്കൂട്ടും, ഫേസ് ബുക്കും ഒരുവഴിയടയുമ്പോള്‍ ആയിരം വഴിയിലൂടെ തുറക്കപ്പെടുന്നതാണെന്ന് വേണ്ടത്ര മനസിലാക്കിയില്ല. ടോം ആന്റ് ജെറിയിലെ ജെറിയെപോലെ ജനങ്ങള്‍ രാജാക്കന്‍മാരെ പറ്റിച്ചുകൊണ്ടേയിരുന്നു. ഹാസ്യ കഥാപാത്രങ്ങളായി രാജാക്കന്‍മാറികൊണ്ടിരിക്കുമ്പോഴും 'രാജാവ് നഗ്നനാണെന്ന് വിളിച്ചുപറയാന്‍ ഒരാള്‍ ഉണ്ടായിരുന്നില്ല. മതം, പട്ടാളം എന്നിവ കാണിച്ച് ജനത്തെ ഭയപ്പെടുത്തികൊണ്ടേയിരുന്നു. നവമാധ്യമങ്ങളിലെ സൌഹൃദ കൂട്ടായ്മമകളില്‍ രാജ്യാതിര്‍ത്തികളെ ഭേദിച്ച് ഉയര്‍ന്നുവന്ന കൂട്ടായ്മകളിലൂടെ ഇരുണ്ടഭൂഖണ്ഡങ്ങളിലെ മനുഷ്യമനസുകളില്‍ വെളിച്ചം വരാന്‍ തുടങ്ങി. സ്ക്രാപ് ബുക്കുകളില്‍ അരാഷ്ട്രീയ ചര്‍ച്ചകളും ഇക്കിളിപ്പെടുത്തുന്ന സന്ദേശങ്ങളുമായിരുന്നില്ല. തികഞ്ഞ രാഷ്ട്രീയം പങ്കുവെക്കുകയായിരുന്നു. സ്വാതന്ത്യ്രസമരം കൊടുമ്പിരികൊള്ളുന്നത് മന്ദബുദ്ധികളായ ഫെറോവമാര്‍ അറിയാന്‍ വൈകി. അവര്‍ ഇന്റര്‍നെറ്റ് നിരോധിച്ചതിന്റെ ആശ്വാസത്തില്‍ അഭിരമിക്കുകയായിരുന്നു. എന്നാല്‍ നെറ്റില്‍ ഇവരുടെ അടിത്തറ കീബോര്‍ഡ്കൊണ്ട് മാന്തിയെടുന്ന ജനം വളരുകയായിരുന്നു. ഒരു മാര്‍ക്ക് ആന്റണിയുടെ ദൌത്യം നിര്‍വഹിക്കുകയായിരുന്നു. ഇന്റര്‍നെറ്റിലെ സൌഹൃദ കൂട്ടായ്മകള്‍. പ്രമുഖ കോളമിസ്റ്റ് സില്‍വിയ മൊര്‍ട്ടോസ എഴുതിയത് 'വികേന്ദ്രീകരണം, വിശാലത, പ്രതിബദ്ധത, മനുഷ്യാവകാശം എന്നിവ ഉത്തേജിപ്പിക്കുന്നതിന്റെ മികച്ച ഉപകരണമായി ഇന്റര്‍നെറ്റ് പ്രവര്‍ത്തിച്ചു' വെന്നാണ്.

ഇറാനില്‍
ഇന്റര്‍ നെറ്റിന്റെ അപകടം ആദ്യം മണത്തറിഞ്ഞത് ഇറാനാണ്. 2009^ല്‍ഇറാനിലുണ്ടായ ഗ്രീന്‍ മൂവ്മെന്റിന്റെ ഉത്തേജക വസ്തു ട്വിറ്ററയിരുന്നുവെന്ന് ഇറാന്‍ ഭരണകൂടം മനസിലാക്കിയിരുന്നു. ഇറാനിലുണ്ടായ ഈ മൂവ്മെന്റിനെ 'ട്വിറ്റര്‍ വിപ്ലവം' എന്നാണ് വിളിക്കപ്പെട്ടത്. ഇതൊരു സമരായുധമാണെന്ന് ചിന്തിക്കുന്ന ബ്ലോഗര്‍മാരും നെറ്റ് ഉപയോക്താക്കാളും അറിയാന്‍ തുടങ്ങി. ഏറ്റവും അടിച്ചമര്‍ത്തപ്പെട്ടവര്‍ എവിടെയന്നതിനുള്ള ഒരു ലിറ്റ്മസ് ടെസ്റ്റാണ് നെറ്റില്‍ നടന്നത്. മനുഷ്യന്‍ ഏറെ ആഗ്രഹിക്കുന്നത് അഭിപ്രായ സ്വാതന്ത്യ്രമാണെന്ന് ഈ പരീക്ഷണത്തില്‍ തെളിഞ്ഞു. അമര്‍ന്നു കത്തിയിരുന്ന ഈ അവകാശബോധം അതുകൊണ്ടാണ് പെട്രോള്‍ രാഷ്ട്രങ്ങളില്‍ ആളിപ്പിടിച്ചത്.
തുടക്കം
2004^ല്‍ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പുകാലത്താണ് ഇന്റര്‍നെറ്റിനെ രാഷ്ട്രീയ ആയുധമാക്കി മാറ്റിയത്. പൊളിറ്റിക്സ് 2.0എന്നാണ് ഇന്റര്‍ഴനറ്റിലൂടെയുള്ള രണ്ടാം തലമുറ രാഷ്ട്രീയ പ്രചരണത്തെ അറിയപ്പെട്ടത്. ഓപ്പണ്‍സോഴ്സ് പൊളിറ്റിക്സ് എന്ന് ഇതിനെ പറയപ്പെട്ടു. തുടര്‍ന്ന് ബുദ്ധിജീവികള്‍ സ്വന്തം ബ്ലോഗുകള്‍ ഉണ്ടാക്കി. തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട വിഷയങ്ങള്‍ എളുപ്പത്തില്‍ ലിങ്ക് കൊടുത്താല്‍ വിവരങ്ങള്‍ ലഭ്യമായി. അറിയപ്പെടുന്നവരുടെ പുസ്തകങ്ങള്‍ വായിച്ച് വിജഞാനത്തിന് മൂര്‍ച്ചകൂട്ടാനെടുക്കുന്ന സമയം ഇന്ന് വേണ്ട. നമുക്ക് ആവശ്യമുള്ളത് നമ്മുടെ മുന്നില്‍ തത്സമയം എത്തിച്ചേരും. നേതാവ് ഉയര്‍ന്നുവരുന്നതിന് മുമ്പ് തന്നെ പ്രക്ഷോഭകരും ലക്ഷ്യവും ഉയര്‍ന്നുവരും. മറ്റേത് വലപ്ലവങ്ങളെക്കാള്‍ വേഗത്തില്‍ ടുണിഷ്യന്‍ വിപ്ലവം ആളിപ്പടര്‍ന്നത് അതുകൊണ്ടാണ്. വിപ്ലവത്തിലേക്കുള്ള മറ്റുമാര്‍ഗങ്ങള്‍ ചോദ്യം ചെയ്യപ്പെടാനും ഇത് സഹായകമായി. ഭൂമിയില്‍ പ്രക്ഷോഭത്തിനുള്ള പൊതു ഇടങ്ങള്‍ ഇല്ലാതാകുന്നതിന്റെ തീവ്രത കൂടി ആകാശത്ത് പ്രകടമായ ഓപ്പണ്‍ സോഴ്സ് പൊളിട്ടിക്സിലുണ്ടായി. ഏതെങ്കിലും ഒരു മേഖലയില്‍ മാത്രമല്ല. ലോകത്തെ മുഴുവന്‍ പൊതുവികാരവും ഇന്റനെറ്റിലെ സൌഹൃദകൂട്ടായ്മയിലൂടെ ഇത്രയും പെട്ടന്ന് ഒരു യുദ്ധത്തിലേക്ക് നയിക്കുമെന്ന് അമേരിക്കക്ക് പോലും വിചാരിക്കാന്‍ കഴിഞ്ഞില്ല. അതും പ്രതികരണ ശേഷിയില്ലാത്തവര്‍ എന്ന് മറ്റുള്ളവര്‍ ആക്ഷേപിച്ച പശ്ചിമേഷ്യന്‍ ജനതയില്‍.
2008^ല്‍ ഈജിപ്തിലെ വ്യവസായ മേഖലയായ മെഹല്ല പട്ടണത്തില്‍ ടെക്സറ്റയില്‍ തൊഴിലാളികള്‍ സമരം തുടങ്ങി. ഇതിനോടനുബന്ധിച്ചാണ് ഫേസ്ബുക്ക് രംഗത്ത് വരുന്നത്. ബി.ടെക് വിദ്യാര്‍ഥി യായ അഹമ്മദ് മെഹര്‍ 'ഏപ്രില്‍ സിക്സ് യൂത്ത് മൂവ്മെന്റി'ന് രൂപം നല്‍കി. ഏപ്രില്‍ ആറിനാണ് സമരം തുടങ്ങിയത്. അതുകൊണ്ടാണ് ഈ പേര് വീണത്. സമരത്തിന് യൂത്ത് മൂവ്മെന്റ് ആഹ്വാനം ചെയ്തു. ഇസ്ലാമിക സംഘടനയായ മുസ്ലിം ബ്രദര്‍ഹുഡ് പിന്തുണയുമായി എത്തി. ഇന്റര്‍നെറ്റ് കൂട്ടായ്മയായ ട്വിറ്ററും ഫ്ലിക്കറും സമരത്തില്‍ പങ്കെടുത്തു. 64000പേര്‍ ഈസമരത്തില്‍ അണിചേര്‍ന്നു. ഓണ്‍ലൈന്‍ രാഷ്ട്രീയ പ്രവര്‍ത്തനം ശക്തമായത് അങ്ങനെയാണ്. 2004^ല്‍ തന്നെ ഹുസ്നി മുബാറക്കിനെതിരെ സമരം തുടങ്ങിയിരുന്നു. കിഫായ എന്നപേരില്‍ തുടങ്ങിയ സമരം യൂത്ത് ഫോര്‍ ചേയ്ഞ്ച് എന്ന പേരില്‍ ഇന്റര്‍നെറ്റില്‍ ശക്തി പ്രാപിച്ച ഗ്രൂപ്പും സെര്‍ബിയയില്‍ ഒപ്ടര്‍ എന്ന പേരില്‍ ആരംഭിച്ച പ്രക്ഷോഭവുമാണ് ഏപ്രില്‍ സിക്സ്ത്തിന് എണ്ണ പകര്‍ന്നത്.
2009^ലെ ഇറാന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അറബ് നാടുകള്‍ ട്വിറ്ററിന്റെ മുല്ലമണം അറിയാന്‍ തുടങ്ങിയത്. തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്നാരോപിച്ച് എതിര്‍സ്ഥാനാര്‍ഥി മിര്‍ ഹുസൈന്‍ മൊസാവിയുടെ ആള്‍ക്കാര്‍ നെജാദിന്റെ ഇന്റര്‍നെറ്റ് ഓഫിസിനു നേരെ ആക്രമണം അഴിച്ചുവിട്ടു. ഇതിനെ തുടര്‍ന്ന് ഇന്റര്‍നെറ്റ് ആക്സസ് സര്‍ക്കാര്‍ നിര്‍ത്തലാക്കി. ഫലപ്രഖ്യാപനത്തിനു മുമ്പ് 45മിനുട്ട് നേരം എല്ലാ ഇന്റര്‍ നെറ്റ് കഫേകളും അടച്ചു. യൂ ട്യൂബിനെപോലുള്ള മാര്‍ഗങ്ങള്‍ രാഷ്ട്രീയ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാതിരിക്കാനാണിത്. തുടര്‍ന്ന് കുറഞ്ഞ ബാന്‍ഡില്‍ റീ സ്റ്റാര്‍ട്ട് ചെയ്തു. എന്നാല്‍ ആര്‍ക്കും അവ ഉപയോഗിക്കാന്‍ പറ്റിയില്ല എന്നു മാത്രമല്ല, നെറ്റിന്റെ മുന്നിലിരുന്നവര്‍ മടുത്ത് എഴുന്നേറ്റ് പോയി. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് നിരവധിസ്ഥലങ്ങളില്‍ പോലിസുമായി ഏറ്റുമുട്ടല്‍ നടന്നപ്പോഴും പോലിസ് ഫേസ് ബുക്കും ട്വിറ്ററും നിയന്ത്രിച്ചു. എല്ലാ വാര്‍ത്ത വെബ്സൈറ്റുകളും ഇതിന്റെ ഭാഗമായി നിരോധിച്ചു. ടെക്സ്റ്റ് മെസേജ് അയക്കുന്ന സംവിധാനം ഉള്‍പ്പടെയുള്ള മൊബൈല്‍ സര്‍വീസ് ലഭ്യമല്ലാതാക്കി. ബി.ബി.സി, ദി ഗ്വാര്‍ഡിയന്‍ എന്നീ മാധ്യമങ്ങളുമായി ബന്ധപ്പെട്ട എല്ലാ സൈറ്റുകള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തി. നിയന്ത്രണം മറികടക്കാന്‍ ഇറാനിലെ നെറ്റ് ഉപയോക്താക്കള്‍ ഫേസ് ബുക്ക്, ട്വിറ്റര്‍ എന്നിവയ്ക്ക് പ്രോക്സികള്‍ നിര്‍മ്മിച്ചു. ഇറാന്‍ ഭരണകൂടം പ്രോക്സികളെയും അടിച്ചമര്‍ത്തി. ലോകത്ത് ഏറ്റവും സങ്കീര്‍ണമായ വെബ് ഫില്‍റ്ററിംഗ് സംവിധാനം ഇറാനില്‍ ഏര്‍പ്പെടുത്തി. ഏത് വ്യാജനെയും പിടികുടാന്‍ ഇതുവഴി സാധിക്കുമെന്നാണ് കരുതിയത്. അതിനെയും അതിജീവിക്കാന്‍ സമരക്കാര്‍ മറുതന്ത്രം ആവിഷ്കരിക്കപ്പെട്ടു. അതായത് 2009^ലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇറാനില്‍ ഭരണകൂടവും ഒരു വിഭാഗം പ്രക്ഷോഭകരും ആരംഭിച്ച 'നെറ്റ് വഴി' യുദ്ധം ഇപ്പോഴും തുടരുകയാണ്. പ്രക്ഷോഭകരെ നേരിടാന്‍ ആയുധങ്ങള്‍ കൊണ്ട് കഴിയില്ല എന്ന തിരിച്ചറിവിന്റെ പാഠം അറേബ്യയില്‍ ആരംഭിക്കുന്നത് ഇറാനില്‍നിന്നാണ്

ടുണിഷ്യയില്‍
2011^ല്‍പെട്ടന്നുണ്ടായ സംഭവമല്ല ജാസ്മിന്‍ വിപ്ലവം. 2009^ല്‍ തന്നെ ബ്ലോഗിലും നെറ്റിലും 'സ്വാതന്ത്യ്രസമരം' ആരംഭിച്ചിരുന്നുവെന്നാണ് ഇറാന്റെ അനുഭവം വ്യക്തമാക്കുന്നത്. രാഷ്ട്രീയ തടവുകാരെ ജയില്‍ മോചിതരാക്കണമെന്നാവശ്യപ്പെട്ട് ടുണിഷ്യയിലെ ബ്ലോഗുകാരും ഫേസ്ബുക്ക് ഉപയോക്താക്കളും ജാര്‍ജിസ് നഗരത്തില്‍ പ്രക്ഷോഭം നടത്തിയിരുന്നു. ടുണിഷ്യന്‍ ഭരണാധികാരി അബിദിന്‍ ബിന്‍ അലിക്കെതിരെ വിഡിയോകളും, സന്ദേശങ്ങളും 'വി ഹെയ്റ്റു'കളും വിരുദ്ധ കൂട്ടായ്മകളും സോഷ്യല്‍ മാധ്യമങ്ങളില്‍ നിറഞ്ഞു. ബ്ലോഗുകള്‍ തുറക്കപ്പെടുന്നതിന്റെ എണ്ണം ഭരണകൂടം അറിഞ്ഞിരുന്നില്ല. അറിഞ്ഞിട്ടും വലിയ കാര്യമുണ്ടായിരുന്നില്ല. ടുണിഷ്യക്ക് വേണ്ടി പേസ്റ്റിംഗ് നടക്കുന്നത് മുഴുവന്‍ ടുണിഷ്യക്ക് പുറത്തും രഹസ്യമായും വ്യാജ അക്കൌണ്ടുവഴിയുമായിരുന്നു.
3.6 ദശലക്ഷം ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ നിശബ്ദസമരം അലിയുടെ അവസാന നാളുകളില്‍^2011 ജനുവരി 15വരെ തുടര്‍ന്നുകൊണ്ടേയിരുന്നു. നോക്കണം, ജനകോടികള്‍ ഗൂഡാലോചന നടത്തിയത് ഒരു ഭരണാധികാരി അറിയാതിരുന്നത്. എന്നാല്‍ അല്‍ ജസീറ ചാനല്‍ ചിലത് പുറത്തുവിട്ടത് ചര്‍ച്ചയായി. ജനങ്ങളുടെ എല്ലാ അവകാശങ്ങളും ഹനിക്കുകയും ഇതര രാജ്യങ്ങളുമായി ബന്ധങ്ങള്‍ സൃഷ്ടിച്ച് അവക്ക് മറ സൃഷ്ടിക്കുകയുമായിരുന്നു അലി. എന്നാല്‍ ഇവയെല്ലാം യുവാക്കളുടെ മനസില്‍ രോഷമായി വളരുകയായിരുന്നു. അഴിമതി, തൊഴിലില്ലായ്മ, മാധ്യമ സ്വാതന്ത്യ്രമില്ലായ്മ, എന്നിവ ഈ രോഷത്തിന്റെ അടിസ്ഥാന കാരണങ്ങളായി.
അഭ്യസ്ത വിദ്യരുടെ തൊഴിലില്ലായ്മ് സോഷ്യല്‍മാധ്യമങ്ങളില്‍ രോഷമായി പേസ്റ്റ് ചെയ്യപ്പെട്ടു. അജ്ഞാത സുഹൃത്തുക്കളുമായി പ്രച്ഛന്ന വേഷത്തില്‍ ആശയവിനിയമയം നടന്നു. സമാന ചിന്താഗതിക്കാരുടെ കൂട്ടായ്മകള്‍ രൂപപ്പെട്ടു. നഗരത്തില്‍ മാത്രമായി ചുരുങ്ങിയ സാമ്പത്തിക വളര്‍ച്ച ഗ്രാമങ്ങളിലെ ഇടത്തരക്കാരെയും അഭ്യസ്ത വിദ്യരെയും അലട്ടി. ഗ്രാമങ്ങള്‍ പട്ടിണിയിലും തൊഴിലില്ലായ്മയിലും നട്ടം തിരിഞ്ഞു. പഠിച്ച് തൊഴില്‍ ലഭിക്കാതിരുന്നപ്പോള്‍ പട്ടിണിയകറ്റാന്‍ ബിരുദധാരിയായ ഒരു ഗ്രാമീണ വിദ്യാര്‍ഥി തുടങ്ങിയ ഉന്തുവണ്ടി കച്ചവടം നികുതിയടച്ചില്ലെന്ന കാരണത്താല്‍ നിര്‍ത്തലാക്കി.ഒരു വനിതാപോലിസ് 26കാരനായയ മുഹമ്മദ് ബെന്‍ ബവൌസിയുടെ കരണത്തടിച്ചു. ജീവിക്കാനുള്ള വഴിമുട്ടിയ വിദ്യാര്‍ഥി 2010 ഡിസംബര്‍ 17ന് ആത്മഹത്യചെയ്തു. ഇത് യൂട്യുബുകളില്‍ പ്രചാരണ വിഷയമായി. ടുണിഷ്യന്‍ ജനാധിപത്യ അവകാശ ബോധത്തിന് അഗ്നിപടര്‍ന്ന ക്ലിപ്പിംഗ് ആയി ലോകമെങ്ങും പ്രചരിച്ചു. പോലിസിനെതിരെയുള്ള രോഷം നവയുഗ മാധ്യമങ്ങളില്‍ പ്രക്ഷോഭമായി പരന്നൊഴുകി. അല്‍ജസീറയും ഫ്രാന്‍സ് 24 ചാനലും പ്രക്ഷോഭകാരികള്‍ക്ക് പിന്തുണ നല്‍കി. സി.എന്‍.എന്നും ബി.ബി.സിയും അതേറ്റുപിടിച്ചു. ഏപ്രില്‍ സിക്സ് മാതൃകയായി ടുണിഷ്യയില്‍ പ്രോഗ്രസീവ് യൂത്ത് മൂവ്മെന്റ് രൂപം കൊണ്ടു. ഇതിന് ഇന്റര്‍ നെറ്റ് വഴി ലോകം പിന്തുണ പ്രഖ്യാപിച്ചു.
വിഷയങ്ങള്‍ നവമാധ്യമങ്ങളിലേക്ക് ഉയര്‍ത്തികൊണ്ടുവന്നതില്‍ ടുണിഷ്യന്‍ ജനറല്‍ ലേബര്‍ യൂണിയന്‍ തൊഴിലാളികളുടെ പങ്കും ചെറുതല്ല. ട്വിറ്ററും ഫേസ്ബുക്കുമായിരുന്നു ഇവരുടെ പ്രധാന വേദി. ഒരു അഭിഭാഷകന്‍ സര്‍ക്കാറിനെതിരെ പ്രത്യേക ഫേസ് ബുക്ക് അക്കൌണ്ട് തുടങ്ങി. ഈ അക്കൌണ്ട് അലി ഭരണകൂടം ഹാക്ക്് ചെയ്തു. എന്നാല്‍ അടുത്ത ദിവസം അയാള്‍ രണ്ട് അക്കൌണ്ട് തുടങ്ങി പോരാട്ടത്തിന്റെ കരുത്ത് ഇരട്ടിപ്പിച്ചു. പൊതുജനാഭിപ്രായം സ്വരൂപിക്കുന്നതില്‍ ഇത്തരം അക്കൌണ്ടുകള്‍ കുന്ന്കൂടി. അലിവിരുദ്ധ സേര്‍ച്ചിംഗില്‍ ഇവ ഫേസ് ബുക്കിന്റെ കവറില്‍ അനന്തമായ പ്രകടനവുമായി എത്തി. ഈ പ്രകടനങ്ങള്‍ തന്നെയാണ് തഹ്രീ സ്ക്വയര്‍ വരെ നീണ്ടത്. ദിവസങ്ങള്‍ക്കകം നെറ്റ് വിപ്ലവം ജോര്‍ദാന്‍, മൊറോക്കോ, മൌറിട്ടാനിയ, സിറിയ, ഇറാന്‍, ലിബിയ, ബഹ്റൈന്‍ എന്നിവിടങ്ങളിലേക്ക് കടന്നു.

ഈജിപ്തില്‍
ടൂണിഷ്യക്ക് ശേഷം ഈജിപ്ത് ഉള്‍പ്പടെയുള്ള രാജ്യങ്ങളിലേക്ക് സോഷ്യല്‍ മാധ്യമങ്ങള്‍ പ്രക്ഷോഭങ്ങളുടെ തീപടര്‍ന്നു. വ്യക്തമായ നേതൃത്വമില്ലാതെയായിരുന്നു പ്രക്ഷോഭങ്ങളുടെ യാത്ര. അതുകൊണ്ട് തന്നെ നിലവിലെ ഭരണകൂടത്തിലുണ്ടായിരുന്നവര്‍ തന്നെ അടുത്ത ഭരണാധികാരികളായി പലേടത്തും. ഈജിപ്തില്‍ മറ്റൊരു അനുഭവമുണ്ടായി. കേവലം 30വയസുകാരനും ഗൂഗിളിന്റെ പൂര്‍വേഷ്യന്‍ മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവും സൈബര്‍ ജേര്‍ണലിസ്റ്റുമായ ഈജിപ്തിലെ വയേല്‍ ഖോനിം പ്രക്ഷോഭകരുടെ നായകനായി. നെറ്റില്‍ നിന്നും അവദൂതനെ പോലെ അയാള്‍ ജനമനസില്‍ കയറിപറ്റി. ഈജിപ്ഷയന്‍ നൊബെല്‍ സമ്മാനജേതാവ് എല്‍ബരേദിയുടെ പേരില്‍ ഫോസ് ബുക്കില്‍ല കുറിച്ച അക്കൌണ്ടില്‍ നിന്നാണ് ഖോനി ഹോസ്നി മുബാറക്കിനെതിരെയുള്ള തന്റെ സമരമുഖം തുറക്കുന്നത്. തന്റെ പ്രക്ഷോഭത്തിന്റെ കൊടുങ്കാറ്റില്‍ ഹോസ്നി മുബാറക് താഴെയിറങ്ങുന്നതിന്റെ പ്രഖ്യാപാനം വൈസ്പ്രസിഡന്റ് പ്രഖ്യാപിക്കുമ്പോള്‍ ഖോനിം അക്ഷരാര്‍ഥത്തില്‍ ജനനായകനാകുകയായിരുന്നു. ലോക മാധ്യമങ്ങള്‍ ഖോനിമിന്റെ വിജയകഥകള്‍ നിരത്തി. മുബാറക്കിന്റെ രാജി പ്രഖ്യാപനം കേള്‍ക്കുന്ന ഖോനിമിന്റെ മുഖഭാവങ്ങള്‍ പകര്‍ത്താന്‍ മാധ്യമങ്ങള്‍ അയാളുടെ വീട്ടില്‍ തമ്പടിച്ചു. മുബാറക്കിന്റെ രാജിയെന്ന ചരിത്ര സംഭവത്തിന്റെ പിന്നാലെ അതുകൂടി പകര്‍ത്താന്‍ മാധ്യമങ്ങള്‍ മറന്നില്ല.
2010 ജൂണില്‍ പോലിസ് മര്‍ദനത്തില്‍ കാല്ലപ്പെട്ട ഖലീല്‍ മുഹമ്മദിന്റെ പേരിലും കൂട്ടായ്മയുണ്ടായി. 'വി.ആര്‍.ആള്‍ ഫോര്‍ സെയ്ദ്' എന്നാണ് ആ കൂട്ടായ്മയുടെ പേര്. പോലിസ് മര്‍ദനത്തിന്റെ ക്ലിപ്പിംഗുകള്‍ കൊണ്ട് ഫേസ് ബുക്കുകള്‍ നിറഞ്ഞു. ജനരോഷം ആളിപ്പടര്‍ന്നു. ഒന്നര ലിക്ഷം പേര്‍ ഈ അക്കൌണ്ടില്‍ അംഗങ്ങളായി. ഇതിന്റെയെല്ലാം നേതൃത്വം ഖോനിമിനാണെന്ന് ഭരണകൂടം നിശ്ചയിച്ചു. ഖോനിമിനെ 2011അറസ്റ്റുചെയ്ത് ജയിലിലടച്ചു. പ്രക്ഷോഭത്തിന് സഹായകമായ വിധത്തില്‍സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതിന് 12ദിവസം മുബാറക് ഭരണകൂടം ഗോനിമിനെ രഹസ്യമായി തടങ്കലില്‍ വച്ചു. ഈജിപ്തിലെ പ്രതിപക്ഷം ഇക്കാര്യം പുറത്തുവിട്ടു. ജനരോഷം ഭയന്ന് ഖോനിമിനെ തുറന്നു വിട്ടു. ഖോനിം പിന്നിട് നല്‍കിയ വികാരപരമായ അഭിമുഖം പ്രക്ഷോഭത്തെ കൂടുതല്‍ കുരുത്തുറ്റതാക്കി.
മുബാറക്കിന്റെ പതനം വീക്ഷിച്ച ഖോനിം തന്റെ മുറിയില്‍ തലങ്ങും വിലങ്ങും തുള്ളച്ചാടി. തുടര്‍ന്ന് തന്റെ ട്വിറ്റില്‍ ഇങ്ങനെ കുറിച്ചു ^'ഒടുവില്‍ ഞങ്ങള്‍ നേടി'. പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ നിന്ന് മാറി അയാള്‍ വാര്‍ത്തയിലും ഒരു പ്രക്ഷോഭകാരിയാവുകയായിരുന്നു. പിന്നാലെ അവിടെ രംഗം പകര്‍ത്താനെത്തിയവരും ഖോനിമിന്റെ കുടുംബക്കാരും ഈജിപ്തിന്റെ ദേശീയഗാനം ആലപിച്ചു. സി.എന്‍.എന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഗോനിം പറഞ്ഞു^ 'ഈജിപ്തിന്റെ യഥാര്‍ഥ പ്രശ്നം പരിഹരിക്കപ്പെട്ടു'.
ടുണിഷ്യയിലും ഈജിപ്തിും ഇറാനിലും മാമ്രല്ല. അസര്‍ ബൈജാനിലും മൊറോക്കോയിലും സ്വാതന്ത്യ്രസമരനായകര്‍ ട്വിറ്ററുകളും ഫേസ്ബുക്കുകളുമായിരുന്നു. പോരാട്ടങ്ങള്‍ ആരംഭിക്കെ തന്നെ മൊറോക്കോയിലെ ഫേസ്ബുക്^ട്വിറ്റര്‍ അക്കൌണ്ടുകളില്‍ സര്‍ക്കാര്‍ കയറിപറ്റിയിരുന്നു. കൃത്യമായ വിലാസങ്ങളില്‍ അക്കൌണ്ട് തുറക്കുന്നവര്‍ ഇപ്പോള്‍ നോട്ടപ്പുള്ളികളാണ്. അതുകൊണ്ട് ഫേസ്ബുക്കിലും ചെഗുവേരെ മാതൃകയില്‍ ഒളിപ്പോരാണ്് നടക്കുന്നത്. മുബാറക് വിജയിച്ചിരുന്നുവെങ്കില്‍ കൃത്യമായ വിലാസത്തോടെ മുബാറക്കിനും ഭരണത്തിനുമെതിരെ ഫേസ്ബുക്കിലിട്ട ഫോട്ടോകളും ചുവരെഴുത്തുകളും അവര്‍ക്കു തന്നെ ബുദ്ധിമുട്ടാകുമായിരുന്നു. 2008ല്‍ മൊറോക്കോ രാജകുമാരനെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ ഫേസ്ബുക്കിലെഴുതിയ ഫുവാദ് മുര്‍തസയെ പൊലീസ് പിടികൂടിയിരുന്നു. ഇയാളുടെ മേല്‍വിലാസം തങ്ങള്‍ അധികൃതര്‍ക്കു കൊടുത്തതല്ലെന്ന് ഫേസ്ബുക്കധികൃതര്‍ അന്ന് പറഞ്ഞിരുന്നു. എന്നാല്‍ സൂക്ഷ്മ പരിശോധനയിലൂടെ അധികൃതര്‍ കണ്ടെത്തുകയായിരുന്നു. ഫേസ്ബുക് വഴി നിങ്ങള്‍ക്ക് പുതിയ സുഹൃത്തുക്കളെ ലഭിക്കുന്നുവെന്നത് അതിന്റെ ഗുണമോ, ദോഷമോ ആകാം. തുടര്‍ന്ന് ഓണ്‍ലൈന്‍ വഴി അജ്ഞാതരോട് നടത്തുന്ന ചാറ്റിങ്ങിലും ശ്രദ്ധിക്കാന്‍ ഏറെയുണ്ട്. ഇനി ഫോസ് ബുക്കില്‍ സുഹൃത്തുക്കളെ സ്വീകരിക്കുമ്പോള്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. സര്‍ക്കാറിന്റെ നോട്ടപ്പുള്ളികളായിരിക്കാം അവര്‍. ഏറ്റവും കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടത് സാമൂഹിക പ്രവര്‍ത്തകരാണ്. ഫേസ്ബുക് ഉപയോഗിക്കുന്നവരില്‍ മിക്കവരും അവര്‍ നടത്തിയ യാത്രയുടെ വിവരങ്ങളും ഫോട്ടോകളും ഇടുന്നത് പതിവാണ്. അത് അവരെ തന്നെ നിങ്ങളെ തന്നെ കുരുക്കിലാക്കിയേക്കാം. സ്വന്തം രാജ്യത്തെ പൌരന്മാരെ രാജ്യവും നിങ്ങളുടെ തന്നെ സുഹൃത്തുക്കളും ഒറ്റിക്കൊടുക്കുന്ന കാലം അതിവിദൂരമല്ല.
'സാമൂഹിക മാധ്യമങ്ങള്‍ വഴി സംഭവിക്കുന്ന അപകടങ്ങളും നേട്ടങ്ങളും തുലാസില്‍ വെച്ചാല്‍ ഭാരക്കൂടുതല്‍ നേട്ടങ്ങള്‍ക്കായിരിക്കും. എന്നാല്‍ അപകടങ്ങളെ കാണാതിരുന്നുകൂടാ. ഞാനിതെഴുതിയതിനാല്‍ വിപ്ലവരംഗത്തുനിന്ന് സാമൂഹിക മാധ്യമങ്ങള്‍ പിന്‍വലിയരുത്. സമരപാതയില്‍ മുന്നേറുമ്പോള്‍ സുരക്ഷിതപാത സ്വീകരിക്കുക.'ബോസ്റ്റണിലെ പ്രശസ്ത എഴുത്തുകാരിയും ബ്ലോഗറും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ജില്ലിയന്‍ യോര്‍ക്ക് അല്‍ജസീറയില്‍ എഴുതിയ ലേഖനത്തില്‍ പറഞ്ഞത് ഇപ്രകാരമാണ്.
ബദല്‍ മാധ്യമങ്ങള്‍ വഴി യുവത്വം തുറന്നുവിട്ട പശ്ചിമേഷ്യന്‍ വിപ്ലവങ്ങളെ വളരെ ആവേശത്തോടെയാണ് ലോകം ഉറ്റുനോക്കിയത് എന്നതില്‍ തര്‍ക്കമില്ല. നവയുഗ മാധ്യമങ്ങള്‍ വഴിയുള്ള സാമൂഹിക പരിവര്‍ത്തനങ്ങളുടെ രാഷ്ട്രീയ സാധ്യതകളും പരിശോധിക്കപ്പെടുന്നു. എന്നാല്‍ ഈ വിപ്ലവങ്ങള്‍ റഷ്യന്‍, ക്യൂബന്‍, ചൈനീസ് വിപ്ലവങ്ങളുമായി താരതമ്യപ്പെടുത്താനാണ് വലതുപക്ഷ ബുദ്ധിജീവിവര്‍ഗം താല്‍പര്യപ്പെടുന്നത്. വിപ്ലവ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ചൈനയും ക്യൂബയും റഷ്യയുമെടുത്ത കാലയളവിനെ കളിയാക്കുന്നു. ക്യൂബയും ചൈനയും ജാസ്മിന്‍ വിപ്ലവത്തെ ഇന്റര്‍ നെറ്റില്‍ നേരിടുന്നതിനെ പരിഹസിക്കുന്നു. കമ്മ്യൂണിസ്റ്റ് വിപ്ലവങ്ങളും ഇസ്ലാമിക രാജ്യങ്ങളില്‍ നടക്കുന്ന വിപ്ലവങ്ങളും തമ്മിലെ പ്രകടമായ വ്യത്യാസം രാഷ്ട്രീയം തന്നെയാണ്. പൊളിട്ടിക്സ് 2.5 വിപ്ലത്തിന്റെ പ്രധാന ന്യൂനത അതിന് പൊളിട്ടിക്സ് ഇല്ലയെന്നതു തന്നെയാണ്. സൌഹൃദ കൂട്ടായ്മകളുടെ സാധ്യതയാണ് വിപ്ലത്തിന്റെ മുന്നില്‍ നിന്നത്. രാജ്യത്ത് കാലങ്ങളായി നിന്ന അസംതൃപ്തി ഒരു ബദല്‍ ചിന്തക്ക് രൂപം നല്‍കിയില്ല. കമ്മ്യൂണിസ്റ്റുകാര്‍, തീവ്ര ഇസ്ലാമിസ്റ്റുകള്‍, മിതവാദികള്‍, ജനാധിപത്യവാദികള്‍ എന്നിവരെല്ലാം അവരുടെ പ്രതിഷേധം ഇന്റര്‍നെറ്റില്‍ രേഖപ്പെടുത്തുകയായിരുന്നു. വ്യവസ്ഥയെ മാറ്റുകയെന്നതിനപ്പുറം ഭരണാധികാരിയെ മാറ്റുകയെന്ന ലക്ഷ്യമായിരുന്നു മുന്നിലുണ്ടായിരുന്നത്. വ്യവസ്ഥ മാറണം എന്ന ചിന്തയായിരുന്നു മുന്നിലുള്ളതെങ്കില്‍ ഈ വിപ്ലവം നടക്കുമോയെന്ന് പരിശോധിക്കാവുന്നതാണ്. പ്രക്ഷോഭങ്ങള്‍ നടന്ന ഇടങ്ങളിലെ അനന്തരപാഠങ്ങള്‍ എന്തായിരുന്നുവെന്ന് അന്വേഷിക്കുമ്പോള്‍ ഇത് വ്യക്തമാകും. ചുരുങ്ങിയ കാലയളവിലാണ് പ്രക്ഷോഭങ്ങളുടെ കൂട്ടായ്മ പിറന്നത്. ഇതില്‍ പങ്കെടുത്ത ഒരാള്‍ക്കും മറ്റൊരാളുടെ രാഷ്ട്രീയ നിലപാട് എന്താണ് എന്ന് അറിയുമായിരുന്നില്ല. വിപ്ലവത്തിലൂടെ അധികാരത്തില്‍ വന്നവരാണ് പലരാജാക്കന്‍മാരും അവര്‍ക്കെതിരെ നടന്നത് പ്രതിവിപ്ലവം എന്ന്പോലും പറയാമോ എന്നത് പഠനാര്‍ഹമാണ്. പട്ടിണി, തൊഴിലില്ലായ്മ, ചൂഷണം എന്നിവ ഒരു വ്യവസ്ഥിതിയുടെ നിര്‍മ്മിതിയാണെന്നും അത് ഒരു ഭരണാധികാരി മാറിയതുകൊണ്ടോ സമാനഭരണകൂടം നിലവില്‍ വന്നതുകൊണ്ടോ അവ മാറില്ലെന്നും ബദല്‍ ചിന്തതന്നെ അനിവാര്യമെന്നുമുള്ള ദീര്‍ഘവീക്ഷണമാണ് കമ്മ്യൂണിസ്റ്റ് വിപ്ലവങ്ങളൂടെ അന്തധാര. ഈ രാഷ്ട്രീയ ബോധം നീണ്ടകാലയളവിലൂടെ സംഘടനാപരമായി വളര്‍ത്തിയെടുത്താണ് റഷ്യയും ക്യൂബയും ചൈനയുമൊക്കെ മാറിയത്. ഈ വ്യവസ്ഥകളെ ഒരു ഫേസ്ക്കിന് എളുപ്പത്തില്‍ അട്ടിമറിക്കാന്‍ ആവില്ല. ചൈന ജാസ്മിന്‍ വിപ്ലവത്തെ നെറ്റില്‍ അടിച്ചമര്‍ത്തുവെന്ന് ലാഘവത്തോടെ പറയരുതാത്തത് അതുകൊണ്ടാണ്.

പൊളിറ്റിക്സ് ഓഫ് ഓണ്‍ലൈന്‍

The 2008 Presidential AMERICAN election's brought a new battleground to the forefront of the political arena - online. The online activities of both Barack Obama and John McCain, and their UK counterparts, highlights the increasing reach and influence of online channels and seems to be setting a trend for elections to come.

Obama vs. McCainThe online arena's clearly valued by these political heavyweights as a channel to voters. Obama's widely considered as the leading light when it comes to online campaigning. His campaign is clearly very well thought through, considering his prime target audience, their sphere of influence and key points of interaction.

He isn't just playing lip-service to the digital channels, he's clearly trying to talk to the influencers. By offering ‘Obama 08' t-shirts for sale online, and with a presence on no less than 17 social media sites including Facebook (on which he has over 2.1 million fans) and MySpace, he's really giving people a means to spread his word.

However, McCain hasn't missed the boat here and also has a very slick online presence with a media rich website and blog. He also has a substantial social media presence which includes Facebook (over half a million fans), and MySpace. Both candidates have also spent heavily on Google Adwords campaigns.

But how will online actually affect the election, particularly Obama's model of online advocacy? The answer's that there's no definitive answer. But a good way to start is to look at online habits in states that may prove to be key in the election results.

Key battleground statesAccording to the BBC1, the key battleground states in the 2008 election with the most Electoral College Votes are Florida (27), Pennsylvania (21), Ohio (20), North Carolina (15) and Virginia (13).

The last population survey by the US Census Bureau 2 in October 2007 found that more than 69% of households in Florida, Pennsylvania and Ohio have some sort of access to the internet, compared with 67% in North Carolina and 75% in Virginia.

So if you take these numbers (which are bound to have increased since last year), candidates will be able to use online channels to reach 2/3 to 3/4 of the population in these key states. However, the political arena is like any other marketing arena - for online campaigns to be at their most effective, they must be tied into other multi-channel activity.

Social mediaOnline poll
Which one of the following would make you more likely to book a holiday online?
Cheap deals/Internet prices Reputable 'brand' airline or agent Availability of flights/accommodation Inspirational information & new ideas Positive reviews on sites like TripAdvisor (Submit your answer and we'll show you the results so far)
Social media's not really affected the final vote in an election yet, but this may not continue to be the case. To gauge the impact of social media it's necessary to dig a little deeper. According to Silicon Alley Insider3, McCain's deputy e-campaign manager Mark Soohoo suggested that McCain didn't need Facebook as its users weren't his voters. A sweeping generalisation? Maybe not when you consider a survey found that 36% of Democrats have social network profiles, compared to 28% of Independents and 21% of Republicans. In addition, Obama had a far superior social media fan base over Hillary Clinton in the Primaries but only won narrowly.

However, when you consider that 1 in 4 Americans are on MySpace and the fastest growing demographic of Facebook users is the over 25s, the potential is there for all to see.

Let's use Facebook membership in Florida as an example. This shows the potential for social media to make the move from simply garnering support to affecting the vote in the future. See table below for details of the 3 largest cities in Florida:

City Population Facebook network membership
Jacksonville 805,000+ 111,000+
Miami 409,000+ 288,000+
Tampa 382,000+ 222,000+

Obviously this isn't an accurate measure for comparison, given that these networks will contain members from the cities' surrounding areas. But it does show the potential for social media as more users are attracted and the current user-base gets older.

UK politics onlineThere's obviously not an upcoming election in the UK so the online campaigning's not as active. Nonetheless, both Gordon Brown and David Cameron are pretty well advanced in the online arena with media rich websites and social media presence. The Conservatives have even taken the time to garner a presence on Bebo. This is an interesting move that's clearly designed to interact with future voters considering the largely teenage user-base.

Perhaps there's a lot to be learnt from the American campaign, and it may be that we see some of this immersive and directed approach for our next general election. However, is the British nation really ready for the same level of interactive proximity with our political candidates? There's not the same euphoric passion for politics in the UK as in the US, so the answer is probably not. You can't imagine many people in this country wearing a t-shirt bearing Gordon Brown's name, and it remains to be seen if they'll become an advocate through social media.

ConclusionThe bottom line is that the US Presidential Election of 2008 is setting a trend for all major elections to come. Social media and online in general is now a key channel for campaigning and garnering support and is recognised as such by the major parties and politicians on both sides of the Atlantic. Despite the fact that the support gained through social media doesn't seem to have a direct affect on the outcome of the votes yet, it has the potential to become a key factor in how future elections are won and lost. One thing is for sure, politics is really entering the multi-channel marketing environment.

This article was written by Olivia Salisbury. Olivia is Head of Client Services at Webcredible, an industry leading user experience consultancy4, helping to make the Internet a better place for everyone. She spends her time giving strategic counsel to clients involved in services like user testing5 and user-centered design6.

Sunday, February 13, 2011

ഭൂമിയുടെ കണ്ണീരുകൊണ്ട് മെഴുകിയ നിലം

ജീവിതയാത്രയിലായിരിക്കും പഴയ പാഠപുസ്തകത്തിലെ ചില കഥാപാത്രങ്ങള്‍ നേരില്‍ നമ്മളെ പരിചയപ്പെടാനെത്തുന്നത്. അതുപോലെയാണ് മുന്നില്‍ നിരന്നു നില്‍ക്കുന്ന അരാവലി കുന്നുകള്‍. ഇന്ത്യയുടെ ചരിത്രം, ഭൂമിശാസ്ത്രം, ആവാസ വ്യവസ്ഥ, പരിസ്ഥിതി, എന്നിവയില്‍ അരാവലിക്കുള്ള സ്വാധീനം കേട്ടറിഞ്ഞിട്ടേയുള്ളൂ. അംബരചുംബികളായി നിരന്നു നില്‍ക്കുന്ന ഈ കുന്നുകള്‍ ഓര്‍മയുടെ പുസ്തകതാളുകളില്‍ നിന്നും ഇറങ്ങിവരുന്നു.

രാജസ്ഥാനില്‍ ആബു റോഡ് റെയില്‍വേ സ്റ്റേഷനടുത്ത തെല്‍ഹാട്ടിയിലെത്തിയതായിരുന്നു കേരളത്തിലെ ഏതാനും മാധ്യമ പ്രവര്‍ത്തകര്‍. ഏതാണ്ട് അവിടെ നിന്നുതന്നെയാണ് അരാവലി തുടങ്ങുന്നത്. ലോക കല്‍പിത സര്‍വകലാശാലയായ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിന്റെ ആസ്ഥാനവും അവിടെ തന്നെ. ദൈവത്തിന്റെ പ്രതിനിധിയെന്ന് ബ്രഹ്മകുമാരികള്‍ വിശ്വസിക്കുന്ന പ്രജാപിത ബ്രഹ്മയുടെ ആസ്ഥാനമാണ് ഇത് എന്ന് അവര്‍ വിശ്വസിക്കുന്നു. ദൈവം ലോക നന്‍മക്ക് അതിന്റെ പ്രചാചകനെ ഭൂമിയിലേക്ക് ഇറക്കിയത് മൌണ്ട് ആബുവിലാണെന്ന് അവര്‍ വിശ്വസിക്കുന്നു. ദൈവ പുത്രന്് ഇറങ്ങാന്‍ യോജിച്ച സ്ഥലമാണ് ഇത് എന്ന് അപ്പോള്‍ തന്നെ തോന്നി. അത്ര മനോഹരമാണ് ഈ പ്രദേശം. നീണ്ടു നിവര്‍ന്ന് അംബര ചുംബികളായി നില്‍ക്കുന്ന കൂറ്റന്‍ മലനിരകള്‍. ആകാശത്തിലേക്ക് ലക്ഷ്യം വച്ച 'മിസൈല്‍ കുന്നുകള്‍'. ഏതാണ്ട് ഈ കുന്നുകള്‍ക്ക് അപ്പുറത്ത് തന്നെയാണ് പാകിസ്ഥാന്‍ അതിര്‍ത്തി. പാകിസ്ഥാനില്‍ നിന്നും അതിര്‍ത്തി ലംഘിച്ച് വിമാനങ്ങളും മറ്റും കടന്നുവരുന്നുണ്ടോയെന്ന് അറിയാന്‍ റഡാര്‍ സംവിധാനം ഇവിടെ സ്ഥാപിച്ചിരിക്കുന്നു. അതിന്റെ ചിത്രങ്ങള്‍ ഞങ്ങള്‍ പകര്‍ത്തി. കണ്ടിട്ടും കണ്ടിട്ടും മതിവരാത്ത കുന്നിന്‍ നിരകള്‍. ഉത്തരേന്ത്യയുടെ തണുപ്പൊന്നുമില്ല. ഒരു ഇളം കാറ്റ് മാത്രമാണ് അന്നുണ്ടായത്.

അരാവലിയെന്നാല്‍ കൊടുമുടികളുടെ നിരകള്‍ എന്നാണ് അര്‍ഥം. കൂര്‍ത്ത കുന്നുകളുടെ നിരകള്‍. ഒരു പക്ഷെ ഈജിപ്തിലെ പിരമിഡുകള്‍ പച്ചപ്പണിഞ്ഞ് നിരന്നു നില്‍ക്കുന്നതുപോലെയെന്നാണ് അരാവലിയുടെ അര്‍ഥം. ബ്രഹ്മകുമാരികളുടെ ആസ്ഥാനത്തിന് മുകളിലുണ്ട് ഒരു കൊടുമുടി. ഒരു പര്‍വതം താഴോട്ട് നോക്കുന്നതുപോലെയുള്ള തലയെടുപ്പുണ്ട് അതിന്. ഒരു കൂറ്റന്‍ പാറ. ഏതു സമയത്തും നിലം പതിക്കുമെന്നപോലെ തോന്നും. പക്ഷെ നൂറ്റാണ്ടുകളായി അതവിടെ തന്നെ കിടക്കുകയാണ്. ഇവിടെ തന്നെയാണ് അരാവലിയുടെ ഏറ്റവും ഉയരം കൂടിയ പര്‍വതം. ഗുരുശിഖരം എന്നാണ് അതിന്റെ പേര്. ഒരു പക്ഷെ ബ്രഹ്മകുമാരികളുടെ ആസ്ഥാനമായതുകൊണ്ടായിരിക്കാം ഇതിന് ആ പേര് നല്‍കിയത് എന്നും അനുമാനിക്കപ്പെടുന്നു.

സമുദ്ര നിരപ്പില്‍ നിന്നും 5653 അടി ഉയരത്തിലാണ് അരാവലി പര്‍വത നിരകള്‍. ഇന്ത്യയെയും പാകിസ്ഥാനെയും വിഭജിക്കുന്നത് ഏറിയഭാഗവും ഈ കുന്നുകളാണ്. ഒരു പക്ഷെ 1947^ല്‍ മുസ്ലിംങ്ങള്‍ക്ക് പ്രത്യേക രാഷ്ട്രം എന്ന സങ്കല്‍പം യാഥാര്‍ഥ്യമാക്കുമ്പോള്‍, ഭരണാധികാരികളുടെ മുന്നില്‍ ഉണ്ടായ ഭൂമി ശാസ്ത്ര പരിധി അരാവലിയായിരിക്കാം.

ഗുജറാത്ത്, രാജസ്ഥാന്‍, ഹരിയാന, എന്നീ ഇന്ത്യന്‍ സംസ്ഥാനങ്ങളും പഞ്ചാബ്, സിന്ധ് എന്നീ പാകിസ്ഥാന്‍ പ്രവിശ്യകളും അരാവലിയുടെ ഇരുവശങ്ങളിലുമായി ഉള്‍പെടുന്നു. പ്രാദേശിക തലത്തില്‍ 'മേവാട്ട്' എന്ന് അറിയപ്പെടുന്നു അരാവലി. തെക്ക് അഹമ്മദാബാദില്‍ നിന്നും ആരംഭിച്ച് വടക്കോട്ട് 800കിലോമീറ്റര്‍ ദൂരത്ത് നീണ്ട് പരന്ന് ഡെല്‍ഹിക്കടുത്ത് ഇത് അവസാനിക്കുകയാണ്. ബാനാസ്, ലുനി, സാഖി, സബര്‍മതി എന്നീ നദികള്‍ അരാവലിയുടെ പുത്രികളാണ്. ദേശങ്ങളെയും സംസ്കാരത്തെയും സമൃദ്ധമാക്കി ഒഴുകി നടക്കുകയാണ് കിഴക്ക് പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലെ മഴ, മഞ്ഞ്, ഊഷ്മാവ് എന്നിവയെ നിയന്ത്രിക്കുന്നത് അരാവലിയാണ്. ഥാര്‍ മരുഭൂമിയുടെ വിസ്തൃതി വളരാതെ ശ്രദ്ധിക്കുന്നതും.

എന്നാല്‍ ഉത്തരേന്ത്യയുടെ പരിസ്ഥിതിയെ തകിടം മറിച്ചുകൊണ്ട് അരാവലി വന്‍ ഭീഷണിയെ നേരിടുന്നു. മാര്‍ബിള്‍ മാഫിയ അരങ്ങു തകര്‍ക്കുകയാണ്. രാജസ്ഥാനില്‍ അതിന്റെ പങ്ക് കേരളവും പറ്റുന്നുണ്ട്. അനധികൃതമായ മാര്‍ബിള്‍ ഖനനം അരാവലിയുടെ അടിത്തറയിളക്കുകയാണ്. രാജസ്ഥാനിലെ 16ജില്ലകളിലായി 4000ഖനനങ്ങള്‍ നിയമപ്രകാരം നടക്കുന്നു. നിയമം വിട്ട് വനാന്തരങ്ങളില്‍ ഇതിനേക്കാള്‍ കൂടും. രാജസ്ഥാനിലും ഹരിയാനയിലും ഇത് വ്യാപകമായ പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാക്കുകയാണ്. ഥാര്‍ മരുഭൂമിയുടെ വ്യാപനത്തിനും ഇത് കാരണമാകുന്നുവെന്നാണ് പറയുന്നത്. ഗുജറാത്തിലെ പ്രദേശങ്ങള്‍ വരെ മരുഭൂമികള്‍ വിഴുങ്ങികൊണ്ടിരിക്കുന്നുവെന്നാണ് പുതിയ പ്രതിഭാസം. നിയമ വിരുദ്ധമായ ഖനനത്തിനെതിരെ 2008^09 കാലത്ത് പരിസ്ഥിതി വാദികളും മറ്റും ശക്തമായ സമരങ്ങള്‍ നടത്തിയിരുന്നു. ഇതിന്റെ വെളിച്ചത്തില്‍ 2009^ല്‍ സുപ്രീം കോടതി ഇടപെട്ടു. ഹരിയാന, ഫരീദാബാദ് മേഖലയിലെ 500കി. മീറ്റര്‍ ദൂര പരിധിയില്‍ അരാവലിയുടെ ചുവട്ടില്‍ ഖനനം നിരോധിച്ചുകൊണ്ട് ഉത്തരവിറക്കി. പക്ഷെ ഫലമുണ്ടായില്ല. ഖനനം ഇന്നും തുടരുകയാണ്.

നമ്മുടെ വീടുകള്‍ക്ക് വെള്ളിത്തിളക്കം നമ്മുടെ ആഗ്രഹമാണ്. ഈ ആഗ്രഹം മാര്‍ബിള്‍ കച്ചവടക്കാരന്റെ അത്യാഗ്രഹമായതിന്റെ ദീന രോദനങ്ങളാണ് ആരവലിയില്‍ നിന്നും ഉയരുന്നത്. നമ്മുടെ വീടുകള്‍ തിളങ്ങുമ്പോള്‍ രാജ്യത്തിന്റെ പരിസ്ഥിതി നശിക്കുകയാണ്. മാര്‍ബിള്‍ ഖനനം നിയമവും പരിധിയും ലംഘിച്ച് തുടരുകയാണ്. സര്‍ക്കാര്‍ തന്നെയാണ് അരാവലിയെ കൊള്ള ചെയ്യുന്നത്. അരാവലിയുടെ താഴ്വാരങ്ങളാണ് മാന്തിയെടുക്കുന്നത്.

ഖനിവകുപ്പും വനം വകുപ്പും രാജസ്ഥാനില്‍ ഒരാള്‍ തന്നെയാണ് കൈകാര്യം ചെയ്യുന്നത്. വനത്തില്‍ കയറി മാര്‍ബിള്‍ കൊള്ള ചെയ്യാന്‍ ഒരാള്‍ തീരുമാനിച്ചാല്‍ മതി. ഇതുവരെ 62959 ഹെക്ടര്‍ ഭൂമിയാണ് കൊള്ള ചെയ്തത്. ഇത് അരാവലിയുടെ രക്തം ഊറ്റിയെടുക്കാനാണ് എന്ന് അറിയുമ്പോള്‍ താമസിയാതെ കുന്ന് കയറാതെ പാകിസ്ഥാന്‍ കാണും എന്നാണ് വിദ്യാസമ്പന്നനായ ഒരു ഗ്രാമവാസി പറഞ്ഞത്. 'ബിലാ നാം' എന്ന് അറിയപ്പെടുന്ന ഭൂമിയാണ് അരാവലിയുടെ താഴ്വാരങ്ങള്‍. പുറമ്പോക്ക് എന്നാണ് അര്‍ഥം. എന്നാല്‍ ഈ ഭൂമി പാട്ടത്തിന് നല്‍കുന്നതും സര്‍ക്കാര്‍ തന്നെയാണ്. രണ്ട് ഏക്കര്‍ പാട്ടത്തിന് നല്‍കി രണ്ടായിരം ഏക്കര്‍ കയ്യേറുന്നു. മാര്‍ബിള്‍ കയറ്റുമതി വന്‍ വാണിജ്യമാ യതോടെ അരാവലിയുടെ പതനം ആസന്നമാകും .വടക്കുപടിഞ്ഞാറിന്റെ ഭൂമി ശാസ്ത്രപരമായ അതിര്‍ത്തി ഇല്ലാതാകുകയും ചെയ്യു ം.

അരാവലി നിരകളും അതിന്റെ താഴ്വാരങ്ങളും ഒക്കെ ഉള്‍പ്പെടുന്ന കുന്ന് വ്യവസ്ഥ വനമേഖലായി നിര്‍വചിക്കണമെന്നാണ് കോടതി പറഞ്ഞത്. കോടതിയുടെ ഒരു നിര്‍ദേശങ്ങളും പാലിക്കുന്നില്ല എന്ന് മാത്രമല്ല. 2002മുതല്‍ മാര്‍ബിള്‍ പാട്ട ഭൂമിയുടെ പരിധി സര്‍ക്കാര്‍ വര്‍ധിപ്പിക്കുകയും ചെയ്തു. നേരത്തേ നാല് ഹെക്ടര്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ 28 ഹെക്ടര്‍ ആയി ഉയര്‍ത്തി.
ഇന്ത്യയിലെപാരിസ്ഥിതിക സെന്‍സിറ്റീവ് മേഖലയാണ് രാജസ്ഥാന്‍. മാര്‍ബിള്‍ ഖനനം വഴി ഉത്തരേന്ത്യ ഥാര്‍ മരുഭൂമിയെ ഉല്‍പാദിപ്പിക്കുകയാണ് ചെയ്യുന്നത്. നാം മരുഭൂമിയിലേക്ക് മാര്‍ച്ച് ചെയ്യുന്നു. തെല്‍ഹാട്ടിയില്‍ നിന്നും ആകാശത്തുനിന്നും ഇറങ്ങിവന്ന ഇളം കാറ്റിന് ചൂടി കൂടിയതുപോലെ തോന്നി.

മാര്‍ബിള്‍ മാത്രമല്ല അരാവലിയുടെ ഖനിയില്‍ ഉള്ളത്. ജാസ്പര്‍, സിങ്ക്, ഫേനുാറൈറ്റ്, ജിപ്സം, ആസ്ബെസ്റ്റോസ്, സോപ് കല്ല്, ലെഡ്, ഫോസ്ഫേറ്റ് പാറ, കളിമണ്ണ്, കാല്‍സൈറ്റ്, സാന്‍ഡ് സ്റ്റോണ്‍, എന്നിവ മാര്‍ബിള്‍ ഖനന ലൈസന്‍സിനു പിന്നില്‍ കടത്തപ്പെടുന്നു. അരാവലിയില്‍ നിന്നും ഒഴുകുന്ന നദികളില്‍ ധാതുക്കളുടെ അളവ് ഏറെയാണ്. ഇത്തരം നദികളെയാണ് പുണ്യനദികള്‍ എന്ന് പറയുന്നത്. എന്നാല്‍ ധാതു ചൂഷണത്തിന് കൊടിയ രീതിയില്‍ വിധേയമാകുന്ന അരാവലിയില്‍ നിന്നും ഇനി പുണ്യനദികള്‍ ഒഴുകാനിടയില്ലെന്നാണ് പറയേണ്ടത്. ചരിത്രപരമായി പരിശോധിച്ചാല്‍ തന്നെ അരാവലിക്കു കീഴിലെ വനമേഖലയില്‍ 90ശതമാനവും ഇല്ലാതായി എന്നാണ് ഒരു പരിസ്ഥിതി റിപ്പോര്‍ട്ട് ചുണ്ടിക്കാണിക്കുന്നത്. മാര്‍ബില്‍ ഖനനം ഭൂഗര്‍ഭ ജലനിരപ്പിലേക്ക് എത്തുന്നതോടെ സമീപ പ്രദേശങ്ങളിലെ ജലനിരപ്പ് അപ്രത്യക്ഷമാകുന്നു. നമ്മുടെ ചെങ്കല്‍ ഖനനം പോലെ. കൃഷി നശിക്കുകയും മാര്‍ബിള്‍ കൃഷിിശക്തിപ്രാപിക്കുകയും ചെയ്യുന്നു. മരുഭൂമി മണ്ണില്‍ മാത്രല്ല മൊത്തം സാമൂഹ്യപരമായും അങ്ങനെ തന്നെയാകുന്നു.
175,000തൊഴിലാളികാണ് മാര്‍ബിള്‍ മേഖലയില്‍ ജോലി ചെയ്യുന്നത്. ആറ് ലക്ഷം പരോക്ഷമായി ജീവിക്കുന്നു. തൊഴിലാളികള്‍ക്ക് ദിവസ കൂലിയല്ലാതെ തൊഴില്‍ സുരക്ഷ ആരോഗ്യ ഇന്‍ഷുറന്‍സ് ഒന്നുമില്ല. എഴുപതും എണ്‍പതും വയസായവര്‍ മരണം വരെ മാര്‍ബിളിന്റെ പൊടിയില്‍ ജീവിതം എരിച്ചുതീര്‍ക്കുന്നു. ക്ഷയരോഗം ആസ്തമ, കാന്‍സര്‍, സിലികോസിസ്. എന്നിവ ബാധിച്ച് മരിക്കുന്നു. രക്തം ഛര്‍ദിച്ച് തൊഴിലിടങ്ങളില്‍ മരിച്ചുവീഴുന്നു.

വന്‍തോതില്‍ മാര്‍ബിള്‍ കയറ്റി അയക്കുന്നു. കേരളം അതിന്റെ ഏറ്റവും വലിയ ഉപഭോക്താവ്. ചതുരശ്ര അടിക്ക് 50 രൂപ ഊടാക്കുന്ന മാര്‍ബിളില്‍ നിന്നും തൊഴിലാളിക്ക് രണ്ട് രൂപ ലഭിക്കുന്നില്ലെന്നാണ് കണക്ക്.ത്സാന്‍സി റെഡ്, റൂബി റെഡ്, ജം റെഡ്, ഇംപീരിയല്‍ റെഡ് ്എന്നീ പേരുകളില്‍ അറിയപ്പെടുന്ന മാര്‍ബിളിന്റെ പിന്നില്‍ അധ്വാനം ഒന്നു തന്നെയാണ്. ഇടാക്കുന്ന വില പലതാണെങ്കിലും. ചോരതുപ്പി മരിക്കുന്ന തൊഴിലാളികളുടെ ബലികൂടിരങ്ങളായി നമ്മുടെ ഭവനങ്ങള്‍ മാറുന്നു. മാര്‍ബിളിനുവേണ്ടി മത്സരിക്കുന്ന മലയാളികളുടെ മുന്നില്‍ പുതിയ ഭവനബോധം ഓര്‍മപ്പെടുത്തേണ്ടതാണ് അരാവലിയുടെ അനുഭവം.മാര്‍ബിള്‍ എന്ന മിഥ്യാവലയത്തില്‍ അഭിരമിക്കുന്ന മലയാളിക്കുമുണ്ട്, മാര്‍ബിള്‍ തൊഴിലിടങ്ങളില്‍ ചോരതുപ്പി മരിക്കുന്ന സാധുവിന്റെ മരണത്തില്‍ പങ്കുപറ്റാന്‍. മനുഷ്യന്‍ മാത്രമല്ല. മണ്ണും മലയും മഴയും മരണത്തിന്റെ വഴിയേ നീങ്ങുന്നതിന്റെ നിഴല്‍ നമ്മുടെ നിലങ്ങളിലുണ്ട്. ഒരു മരണ ഗന്ധവും.


രവീന്ദ്രന്‍ രാവണേശ്വരം
റമ്യമ്ലലറൌ
ൃമ്മിലവെംമൃമാ ു.ീ
671316
ുവ:9645006160


Sunday, July 11, 2010

Photobucket

Saturday, September 19, 2009

Wednesday, September 16, 2009

Wednesday, August 19, 2009

Monday, August 3, 2009

Posted by Picasa